Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, February 2, 2011

മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുന്നവറ്

"ജയേട്ടനു നെഞ്ചു വേദന, ആശുപത്രിയില് െകാണ്ടു േപാകുവാ .. 911 വിളിച്ചു ആംബുലന്സൊക്കെ വന്നിട്ടുണ്ട് "

രാത്രി പത്തിനു പരിഭ്രമത്തോടെ ജയന്റെ ഭാര്യ വിളിച്ചു. മറിച്ചൊന്നും പറയുന്നതിനു മുന്പ് േഫാണ് കട്ട് ചെയ്തു. ഒരു വയസ്സുള്ള േമാനും, അമേരിക്കയില് വന്നിട്ടധികമാകാത്ത ഭാര്യയും ഉള്ള ജയനു സഹായം വേണമെന്നുറപ്പുള്ളതു െകാണ്ട്, വണ്ടിയെടുത്തിറങ്ങി. കുട്ടികളില്ലാത്ത ഒരു സുഹൃത്തിനെ ഭാര്യയുമായി േഹാസ്പിറ്റലില് എത്താന് ഏറ്പ്പാടാക്കുകയും ചെയ്തു.

ഡ്രൈവ് ചെയ്യുമ്പോള്‌, വെറും, ഇരുപത്താറ് വയസ്സുള്ള ഒരു മനുഷ്യന് ഹാറ്ട്ട് അറ്റാക് വരുന്നതെങ്ങനെ എന്നുള്ള ആലോചനയിലായിരുന്നു. അവിചാരിതമായി ജയനെ പരിചയപ്പെട്ടതും, വയസ്സിനു വളരെ ഇളയതായിട്ടും; ബാച്ചിലറായിരുന്നിട്ടും ഞങ്ങള് കിഴവന്മാരുടെ സെറ്റില് ജയന് ഉള്പ്പെട്ടതും. അവന് കല്യാണം കഴിച്ചു തിരിച്ചു വന്നതുമെല്ലാം അറിയാതെ ഓറ്ത്തുപോയി. താനില്ലാതായാല് തന്റെ കുടുമ്പത്തിനെന്തു വരുമെന്നുള്ള ചിന്തയില് ആലോചനയെത്തിയപ്പോള്‌, എയ് കുഴപ്പമൊന്നും കാണാന് സാദ്ധ്യതയില്ലെന്ന നിഗമനത്തിലെത്താന് ശ്രമിച്ചു.

ഒരു മണിക്കൂറെടുത്തു േഹാസ്പിറ്റലിലെത്താന്. ഏറ്പ്പാടാക്കിയ സുഹൃത്തും ഭാര്യയും അവിടെ എത്തിയിട്ടുണ്ട്.

"ആളെ കണ്ടോ" ഞാന് േചാദിച്ചു.

"ഇല്ല, എമേറ്ജന്സി റുമില് അന്വേഷിച്ചു, അവറ്ക്കൊരു പിടിയുമില്ല" സുഹൃത്തു പറഞ്ഞു.

"വാ നമുക്കൊന്നുകൂടെ അന്വേഷിക്കാം"

ജയന്റെ ലാസ്റ്റ് നെയിമെന്തോ, പുളിയറക്കോണകം എന്നൊ മറ്റോ ആണ്. ഫസ്റ്റ് നെയിം ന്യൂമറോളജി അനുസരിച്ചു JAIAN എന്നൊ മറ്റോ ആണെന്നന്നാ അറിഞ്ഞത്. ആളെ എമറ്ജന്സി റൂമിലെ കമ്പ്യൂട്ടറില് കണ്ടു പിടിക്കാന് കുറെ താമസമെടുത്തു.

"അവറ് വന്നിട്ടു തിരിച്ചു േപായല്ലോ" േനഴ്സു പറഞ്ഞു.

"േങ .."!!

ജയന്റെ ഭാര്യയെ േഫാണില് വിളിച്ചു.

"അതെയ് കുട്ടേട്ടാ, ഞങ്ങളെ തിരിച്ചയച്ചു, കുഴപ്പമൊന്നുമില്ല, വിളിച്ചു പറയാന് മറന്നു േപായി, സോറി"

ജയ ഭാര്യയുടെ സ്വരത്തില് സന്തോഷം. േങ, മൂന്നു മണിക്കൂറില് മാറിയ ഹാറ്ട്ട അറ്റക്കോ?

"അതെയ്, ഞങ്ങളാ വഴി വരാം, പാതിരാത്രി കഴിഞ്ഞു ഇച്ചിരി കാപ്പിയിട്" ജയന്റെ വീട്ടിലേയ്്ക്കായി അടുത്ത യാത്ര.

വീട്ടില് ചെന്നപ്പോള്‌, കഥാനായകന് േസാഫയില് ഇളിഭ്യ ചിരിയുമായി ഇരിക്കുന്നു.

"േഡാക്ടറെ കണ്ടില്ലെ"

"കണ്ടു"

"എന്നിട്ട്"

"എന്നിട്ടെന്താക്കാനാ, ഇകെജി എടുത്തു, ബ്ലഡ് ഗ്യാസ് ലെവല് ചെക് ചെയ്തു, ഹാറ്ട്ടറ്റാക്കല്ല"

"അപ്പോ നെഞ്ചു വേദന വന്നതോ"

"അതു ഗ്യാസായിരുന്നു, വീട്ടില് ചെന്നൊരു വളി വിട്ടാല് മാറിക്കോളുമെന്നു പറഞ്ഞു"

തികട്ടി വന്ന ദേഷ്യം ഒരു കണക്കിനു തടുത്തു നിറുത്തി.

സംഭവം നടന്നിട്ട്, ഇപ്പോ മൂന്നു െകാല്ലം കഴിഞ്ഞു. അതിനു ശേഷം ജയനു രണ്ടറ്റാക്കു കൂടി വന്നു. ഇപ്പോള്‌, കഴുത്തിലെവിടെയൊ ഒരു മുഴ ക്യാന്സറാണെന്ന സംശയത്തില് അമേരിക്കയില് തെക്കു വടക്കു ഡോക്ടറ്മാരെക്കണ്ടു നടക്കുന്നു. പാവം അവന്റെ ഭാര്യയും കൊച്ചും.

Thursday, January 6, 2011

അറിവിന്റെ ഭാരം

മൂത്ത േമാനിപ്പൊള് തപ്പി തടഞ്ഞാണെലും വായിക്കാന് പഠിച്ചു. ഇപ്പൊ എന്തും ഏതും കാണുന്നതും ഒക്കെ വായി്കുക എന്നതാണ് പുതിയ േഹാബി.

കൃസ്തമസ്സിന് സാന്റ െകാടുത്ത സമ്മാനങ്ങളില് ഒന്ന് ഒരു ലാവ ലാമ്പ് ആയിരുന്നു. അതിലെ ഇന്സ്ട്രക്ഷന്സ് വായിക്കുന്ന തിരക്കിലായി ആശാന്. അതില് ഇങ്ങനെ എഴുതിയിരുന്നു.

"Careless use of this device could cause injuries or even death"

കുഞ്ഞു മുഖത്ത് ആശങ്ക ഇരച്ചു കയറുന്നത് ഞാന് കണ്ടു.

"I might as well don't want to use it" സാധനം നിലത്തു വച്ച് ആശാന് അടുത്ത സമ്മാനം തുറക്കാനായി േപായി.

അറിവ് മനുഷ്യനെ ഭീരുവാക്കുേമാ ?.

റിസ്കും, കാല്കുലേറ്റഡ് റിസ്കും തമ്മിലുള്ള വത്യാസത്തെക്കുറിച്ചൊരു ക്ളാസ്സ് െകാടുത്തത് ഒന്നും അവനതു ഉപയോ ഗിക്കാനുള്ള ധൈര്യം നല്കിയില്ല.

Tuesday, January 4, 2011

െചാട്ടയിലെ ശീലം

"ഹലോ, മിസ്റ്ററ് കുട്ടനല്ലെ"

"അതെ"

"േപാലീസ് സ്റ്റേഷനില് നിന്നാണ് വിളിക്കുന്നത്, മിസ്റ്ററ് പിള്ള താങ്കളുടെ സുഹൃത്താണോ"

"അല്ലല്ലൊ, എനിക്കങ്ങനെ ഒരാളെ പരിചയമേ ഇല്ല ..."

"േപടിക്കണ്ട, മിസ്റ്ററ് പിള്ള കുഴപ്പത്തിലൊന്നും അകപ്പെട്ടിട്ടില്ല, അദ്ദേഹത്തിന് ചെറിയ ഒരു ആക്സിഡന്റ് പറ്റിയതാണ്, ആരെയെങ്കിലും അറിയിക്കണമോ എന്നു േചാദിച്ചപ്പോള് താങ്കളുടെ േപരു പറഞ്ഞു"

"ഒാ അത്രയയെ ഉള്ളോ എന്നാല് മിസ്റ്ററ് പിള്ളയെ ഞാന് അറിയും" <ചമ്മിയ ചിരി>

"എന്നാല് ---- അഡ്രസ്സില് വന്നാല് കാണാം"

വറ്ഷങ്ങള്ക്കു മുന്പുണ്ടായ ഒരു സംഭാഷണമാണ്. ചെറുപ്പത്തില്, േപാലീസിനെ കണ്ടാല് കച്ചിത്തുറുവിനടിയില് ഒളിച്ചിരുന്ന ഞാന് പെട്ടെന്നു േപാലീസ് സ്റ്റേഷനില് നിന്നും േഫാണ് വന്നപ്പോള് പഴയ ഓറ്മ്മയില് കച്ചിത്തുറു തപ്പി പോയി. അതാണ്, ആത്മാറ്ത്ഥ സുഹൃത്തും, സഹമുറിയനുമായിരുന്നവനെ അറിയുകയേ ഇല്ലെന്ന് ആണയിട്ടത്.

Monday, December 20, 2010

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ .....

കഴിഞ്ഞ ആഴ്ചകളില്‍ ജോലി സ്ഥലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ (ലെ ഓഫ്‌ എന്നും പറയാം) ആണ് ഈ പോസ്ടിനാധാരം.

ജോലി നഷ്ടപ്പെട്ട പലരും, ഇനി ഒരു ജോലി കണ്ടു പിടിക്കുന്ന ബുദ്ധിമുട്ട് ഓര്‍ത്തല്ല മറിച്ചു, അത് വരെ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്താണ് ആകുലപ്പെടുന്നത് എന്ന് മനസ്സിലായി. അതായത്, ഒരു മാസം ശമ്പളം കിട്ടിയില്ലെങ്കില്‍ വീട് വരെ നഷ്ടപ്പെട്ടു പോകും എന്ന ഗതിയിലാണ് പലരെയും കണ്ടത്.

സാമ്പത്ത്യക മാനേജ്മെന്റില്‍, പൊള്ളുന്ന ചില അനുഭവങ്ങളില്‍ നിന്നും, ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇവ പാലിച്ചാല്‍ ഏതു സാമ്പത്ത്യക മാന്ദ്യത്തിലും നിങ്ങള്ക്ക് പിടിച്ചു നില്ക്കാന്‍ കഴിയും.

1. കിട്ടുന്ന നെറ്റ് ശമ്പളം മൂന്നായി പകുക്കുക
2. മൂന്നില്‍ ഒന്ന് നിങ്ങള്‍ വീട് വാടക/അടവ് എന്നതിനുപയോഗിക്കുക
3.ഒരു ഭാഗം വീട്ടു ചിലവിനു വിനയോഗിക്കുക (കാറിനുള്ള അടവും ഇതില്‍ പെടും)
4. അവശേഷിക്കുന്ന മൂനില്‍ ഒന്ന് നിക്ഷേപിക്കുക.

ഇത്രയും ആയാല്‍ നിങ്ങള്ക്ക് സാമ്പത്തികമായി ഡിസിപ്ലിന്‍ ആണെന്ന് പറയാം. ഈ നാല് നിയമങ്ങളെ അടിസ്ഥാന നിയമങ്ങള്‍ എന്ന് പേരിട്ടു വിളിക്കാം.

ഇനി ...

1. ഒരു സമയം, ആര് മാസത്തെ ശമ്പളം ബാങ്കില്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമായ രീതിയില്‍ നിലനിര്‍ത്തുക
2. വീടിന്റെ വിലയുടെ ഇരുപതു ശതമാനം ഡൌണ്‍ പയ്മെന്റ്റ്‌ കൊടുക്കാന്‍ സാധിക്കുന്നില്ലേല്‍ വീട് വാങ്ങാതിരിക്കുക. വാങ്ങിയാല്‍ തന്നെ, മുകളില്‍ കൊടുത്തിരിക്കുന്ന നാല് അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പിക്കുക.
3. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
4. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക
5. അടിസ്ഥാന നിയമങ്ങള്‍ പാലിക്കുക

ഇത്രയും ആയാല്‍ ഒരു ലെ ഓഫിനും നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല, തോല്‍പ്പിക്കാന്‍ ആവില്ല .......

Monday, November 29, 2010

ജെനറേഷന് ഗ്യാപ്

ട്രാവല് ചാനലില് േകാടീശ്വരരുടെ പ്ലെയിനുകളെക്കുറിച്ചൊരു േഡാക്കുമെന്റ്റി കാണുകയായിരുന്നു. മകന് എന്നോട്.

"Dad, Are you rich ?"

"mmm, No"

"Are you at-least close to getting rich"

"mmm, No"

"Better hurry up, we need to get one of those planes"

ഞാന് ചിരിച്ചു. വറ്ഷങ്ങള്ക്കു മുന്പ് ഇവന്റപ്പന് മലമ്പുഴയ്ക്കു ടൂറു േപാകാന് മുപ്പതു രൂപ േചാദിച്ചപ്പോള്, പുളിവാറിനടിയായിരുന്നു കിട്ടിയത്. വീട്ടിലെ കഷ്ടപ്പാടുകള് അറിഞ്ഞുകണ്ടു ഞാന് പെരുമാറിയില്ല എന്നായിരുന്നു കാരണം. മലമ്പുഴയ്ക്കു ടൂറ് േപാകാന് മുപ്പതു രൂപയുണ്ടാക്കാനുള്ള ബുദ്ധിമുട്ട്, എനിക്കു പ്ലെയിന് വാങ്ങാനുള്ള ബുദ്ധിമുട്ടിനേക്കാള് പതിന്മടങ്ങായിരുന്നു എന്നു ഞാന് ഇന്നു മനസ്സിലാക്കുന്നു.

Friday, November 5, 2010

ആത്മാവ് നഷ്ടപ്പെട്ടാല്

"ഇവിെടാന്നും കിട്ടിയില്ല"

"ഒണ്ടാക്കി വെച്ചിരിക്കുന്നത് ഒരു പാത്രത്തിലെടുത്തു കഴിച്ചാല് ഇട്ടിരിക്കുന്ന വള ഊരി േപാകുേമാ, എനിക്കും േജാലിക്കു േപാകണ്ടതാ"

ഭാര്യ രാവിലെ നല്ല േദഷ്യത്തിലാണ്. തിങ്കളാഴ്ചകളില് പ്രത്യേകിച്ചും അതങ്ങനാ. വീക്കന്ഡു താറുമാറാക്കിയ ദിനചര്യകളുടെ റിഥം േപായതിലുള്ള കുഴപ്പമാവാം. എന്നാലും, തന്നെ എടുത്തു കഴിക്കാമായിരുന്നു. പക്ഷെ, കുട്ടികള് കഴിച്ചോ ഇല്ലയോ എന്നറിയില്ല. അതു െകാണ്ടു തന്നെത്താന് എടുത്തു കഴിച്ചു തുടങ്ങിയാല് േചാദിക്കുന്നത്. "അല്ലേലും, നീയെപ്പഴും ഇങ്ങനാ, ആ പിള്ളേരു എന്തേലും കഴിച്ചോന്നന്വേഷിച്ചോ". അതും കൂടെ ഒന്നറിയാമെന്നു കരുതിയാ, വിളിച്ചു േചാദിച്ചതെന്നു പറയാന് പറ്റില്ലല്ലോ.

പാത്രമെടുത്തു ഉണ്ടാക്കി വച്ചിരിക്കുന്ന ഉപ്പുമാവ് (ഞങ്ങടെ സ്റ്റേപ്പിള് ഫുഡ്ഡാ, എന്നും ഇതു തന്നാ) വിളമ്പാനായി തുടങ്ങിയപ്പോള് മുകളില് നിന്നും മറ്റൊരശരീരി.

"ഇച്ചിരി ഉപ്പെടുത്തു അതിന്റെ മുകളില് തൂകിക്കോ, ഉപ്പിടാന് മറന്നു േപായി"

Monday, September 20, 2010

സെല്‍ഫ് ഡിഫന്‍സ്

ഒരു ട്രെയിന്‍ യാത്ര, ചിക്കാഗോയില്‍ നിന്നും ന്യൂ യോര്‍കിലേക്ക്. ദരിദ്രമായ വിദ്യാര്‍ഥി ജീവിതത്തില്‍ ടീച്ചിംഗ് അസ്സിസ്ടന്ഷിപില്‍ നിന്നും കിട്ടുന്ന വേതനം ഒന്നിനും തികയാറില്ല. പ്രത്യേകിച്ച് എന്നെ പോലെ അല്പം കുടുംബ പ്രാരബ്ധങ്ങള്‍ ഉള്ളവരും കൂടി ആണെങ്കില്‍. ന്യൂ യോര്കില്‍ ഒരു സമ്മര്‍ ഇന്റെര്‍ന്ഷിപ് തരമായിട്ടുണ്ട്. അത് കൊണ്ട് തിരിച്ചുള്ള യാത്ര പ്ലയ്നില്‍ ആകും. എന്നാല്‍ അവിടെ വരെ ചെന്ന് പെടാന്‍ തത്കാലം, ട്രെയിനും ബസ്സും തന്നെ ശരണം.ട്രെയിനില്‍ കയറിയത് ചിക്കാഗോയില്‍ നിന്നും ആണെങ്കിലും, യാത്ര തുടങ്ങിയത് സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുമാണ്, ഗ്രേ ഹൗണ്ട് ബസ്സില്‍. രണ്ടു ദിവസമായി യാത്ര തുടങ്ങിയിട്ട്. പല്ല് തേപ്പും, കുളിയും, "മറ്റു" പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാതെയും, ബസ്‌ സ്റ്റേഷന്‍ യില്‍ ഉറങ്ങിയും ഒരു അവിഞ്ഞ യാത്ര.

രാത്രി യാത്ര ആണ്. ട്രെയിനില്‍ ആള്‍ക്കാര്‍ തീരെ കുറവ്. എന്റെ കമ്പാര്‍ട്ട്മെന്റില്‍ ഞാനും, എന്റെ ഇടതു വശത്തെ നിരയില്‍ എനിക്കഭിമുഖമായി വേറൊരു സായിപ്പും. പാട്ട് കേട്ടും, പുറത്തേയ്ക്ക് നോക്കിയിരുന്നും കുറെ സമയം കൊന്നു. കയ്യിലുള്ള പുസ്തകങ്ങള്‍ വായിച്ചും തീര്‍ന്നു. ഒന്നും ചെയ്യാനില്ല. തീരെ മടുപ്പന്‍ ഒരു യാത്ര. എപ്പോഴോ മലയാളികളുടെ നാഷണല്‍ ഗെയിം ആയ തുറിച്ചു നോട്ടം ഞാന്‍ സായിപ്പില്‍ പ്രാക്ടിസ് ചെയ്തു തുടങ്ങി. വേറെങ്ങും നോക്കനില്ലാത്തത് കൊണ്ടാകും സായിപ്പിനെ നോക്കിയത്. സായിപ്പ് സീറ്റില്‍ നിന്നും എഴുന്നേറ്റു.


"ഞാന്‍ ഇവിടെ ഇരുന്നോട്ടെ " എന്റെ അടുത്ത സീറ്റിലേക്ക് കൈ നീട്ടി സായിപ്പ് ചോദിച്ചു.

"ആയിക്കോ "

"നമുക്ക് മിണ്ടീം പറഞ്ഞിരിക്കാം."

"ഓക്കേ " എനിക്ക് വിരോധമില്ലെ, ഞാന്‍ പറഞ്ഞു.

നാട്, വീട്, കുടി, എന്തിനു, എങ്ങോട്ട് എന്നൊക്കെയുള്ള ഉപചാരങ്ങള്‍ പരസ്പരം കൈ മാറി കഴിഞ്ഞപ്പോള്‍. എനിക്കൊരു കാര്യം മനസ്സിലായി. സായിപ്പിന് സംസാരം മാത്രമല്ല, അല്പം പ്രവര്‍ത്തിയിലും താത്പര്യമുണ്ട്. അലസമായി സായിപ്പിന്റെ ഒരു കൈ എന്റെ തുടയിലൂടെ പരതുന്നു;

ആദ്യാനുഭവം ആയതു കൊണ്ട്, എങ്ങനെ ഇത് കൈ കാര്യം ചെയ്യണമെന്നു അറിയാത്തത് കൊണ്ടും, കൈ എടുത്തോണ്ട് പോടാ ശവമേ എന്ന് ഇംഗ്ലീഷില്‍ assertive ആയി പറയാനുള്ള അറിവില്ലായ്മ കൊണ്ടും, സായിപ്പിന്റെ കൈക്ക് ചില സെന്സിടിവ് പൊയന്റുകള്‍ വരെ എത്താനുള്ള സമയം കിട്ടി. അത് സായിപ്പ് എന്റെ താത്പര്യമായി എടുത്തിരിക്കണം. മൂപ്പര്‍ രണ്ടാം ഘട്ടത്തിലേക്ക് കിടക്കുന്നു. എന്റെ ജീന്‍സിന്റെ ബെല്‍റ്റ്‌ തപ്പി തുടങ്ങി. എന്റെ കയ്യെടുത്ത് മൂപ്പരുടെ തുടയിലും സ്ഥാപിച്ചു. ചൂട് ചീന ചട്ടിയില്‍ തൊട്ട പോലെ ഞാന്‍ കൈ വലിച്ചു. എന്നലാകും വിധം, ചെറിയ ചെറിയ എതിര്‍പ്പുകളും ഞാന്‍ പ്രകടിപ്പിച്ചു തുടങ്ങി. അരുത്, നോ എന്നൊക്കെ പറഞ്ഞും നോക്കി. എവിടെ ...! ഇറ്റ്‌സ ഒകെ ഇറ്റ്‌സ ഒകെ എന്നും പറഞ്ഞു സായിപ്പ് മുന്നോട്ടു തന്നെ.

ആ വെപ്രാളത്തില്‍ എന്റെ ചില നാഡീ ഞരമ്പുകളുടെ നിയന്ത്രണം പോയത് ഞാന്‍ അറിഞ്ഞില്ല. രണ്ടു ദിവസമായി വയറില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന വായു, അല്പാല്പം ആയി കിട്ടിയ വഴിയെ നിര്ഗ്ഗമിച്ചു; "ശബ്ദ വാദ്യങ്ങള്‍" ഒന്നും ഇല്ലാതെ. അങ്ങനെയുള്ളതായിരിക്കുമല്ലോ വലിയ അപകടകാരികള്‍. മുനിസിപ്പാലിറ്റിയുടെ ചവറു വണ്ടി മറിഞ്ഞ മണമായിരുന്നു. സായിപ്പിന്റെ മുഖം വിവര്‍ണ്ണമായി. മൂപ്പരുടെ പ്രകടനം അല്പം മയപ്പെട്ടു.

അപ്പോള്‍ ഇതാണ് ആയുധം. പിന്നെ ഒന്നും നോക്കിയില്ല, ഒരു ചന്തി അല്പം പൊക്കി എട്ടു നാളും പൊട്ടെ നാല് നെടുങ്കന്‍ "പാറ തൊരപ്പന്‍" അങ്ങ് കാച്ചി. സായിപ്പ് വെടി കൊണ്ട പന്നിയെ പോലെ ഒരോട്ടം ആയിരുന്നു.

വല്ലഭനു പുല്ലും ആയുധം.

Wednesday, August 18, 2010

പഴുത്തിലയുടെ വിലാപങ്ങള്‍

"ഹോ അവര്‍ക്കൊന്നും അത്രയ്ക്ക് സന്തോഷം കാണില്ലായിരിക്കും അല്ലെ .....?"

ഇണക്കുരിവകളെ പോലെ, വിവാഹം കഴിഞ്ഞിട്ടധികം കലമായിട്ടില്ലാത്ത ഒരു യുവ മിഥുനങ്ങള്‍ കയ് കോര്‍ത്ത്‌ പിടിച്ചു നടന്നു പോകുന്ന കണ്ടു വാമ ഭാഗം ചോദിച്ച ചോദ്യമാണിത്.

"എന്ത് സന്തോഷം, കുട്ടികള്‍ ഇല്ലാത്ത കുടുംബ ജീവിതത്തിനു വലിയ സന്തോഷം ഒന്നും ഇല്ല"

കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന ധ്വനി എന്റെ ഉത്തരതിനുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.

"ഹും .. ഒന്നുമില്ലേലും, അവര്‍ക്ക് രാത്രി മുഴുവന്‍ സുഖമായി ഉറങ്ങരുതോ .?."

എന്റെ ഒക്കത്തിരിക്കുന്ന മോളെയും, അവളുടെ കയ്യില്‍ തൂങ്ങി മറിയുന്ന മോനെയും ക്രുദ്ധയായി നോക്കി അവള്‍ ചോദിച്ചു.

എല്ലാം മറന്നു സുഖമായി പുതച്ചു മൂടി കിടന്നുറങ്ങുന്ന ഒരു നല്ല നാള്‍ വരുമായിരിക്കും ... അപ്പോള്‍ മൂക്കില്‍ പഞ്ഞിയും കാണും. ... ഹും

Thursday, August 5, 2010

ചില അസ്ഥിത്വ പ്രശ്നങ്ങള്

"ഞാനെങ്ങനെയുണ്ടായി ?"

ഈ േചാദ്യം എപ്പവരുമെന്നു കാത്തിരിക്കുകയായിരുന്നു. അനിയത്തിയുണ്ടായതും, തുടറ്ന്നുള്ള കലാപരിപാടികളുമാണ്, മൂത്ത േമാനു തന്റെ അസ്ഥിത്വത്തെക്കുറിച്ചു ശങ്ക േതാന്നാന് കാരണമായിരിക്കുക .. ഞങ്ങള്ക്കത് മനസ്സിലായി.

നീ േമാനെ ... ൈദവത്തിന്റെ വരദാനമാണെന്നൊക്കെയുള്ള ൈലനില് ഞങ്ങള് 'അതു' വിവരിച്ചു െകാടുത്തു. അവനെയും, അനിയത്തിയെയും പ്രസവച്ചിേപ്പാഴത്തെ പ്രസക്ത ഭാഗങ്ങള് വീഡിേയായില് പകറ്ത്തി വെച്ചിരുന്നത് അവനെ കാണിച്ചു െകാടുക്കുകയും ചെയ്തു. അപ്പന് െപാക്കിള് െകാടി മുറിക്കുന്നത് വീഡിേയായില് കണ്ടപ്പോള്; "ഇപ്പോള് എല്ലാം മനസ്സിലായി, െകാച്ചു അമ്മയുടെ െപാക്കിളിലൂടെ പുറത്തു വരുന്നു, അപ്പന് ഒരു കത്രികയെടുത്ത് ആ കണക്ഷന് കണ്ടിച്ചു കളയുന്നു"; എന്നു ഞങ്ങള് മനപ്പൂറ്വ്വം വിട്ടു കളഞ്ഞ കാതലായ ഭാഗം അവനായി പൂരിപ്പിച്ചെടുത്തത് ഞങ്ങള്്ക്കു സമാധാനമായി.

കുരിപ്പു തീറ്ന്നെന്നു വിചാരിച്ചു. അപ്പോള്‌ ദേ വരുന്നു ഒരു ഭയങ്കര സംശയം.

"അേപ്പാള്, ആദത്തിിനും ഹവ്വയ്ക്കും െപാക്കിള് ഉണ്ടാകാന് പാടില്ലല്ലോ ?"

ൈദവം കളിമണ്ണു കുഴച്ചു അതിനു ജീവന് െകാടുത്ത് ഉണ്ടാക്കിയ അവറ്ക്കെങ്ങനെ െപാക്കിള് ഉണ്ടാകും. ചെക്കന് േലാജിക്കലായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.



Wednesday, June 2, 2010

കരയുന്ന പെണ്ണുങ്ങള്‍

"ഇന്ത്യയില്‍ നിന്നും ഞാന്‍ പെണ്ണ് കേട്ടില്ല"

ആറു വയസ്സുകാരന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.

അമേരിക്കയിലെ ഇന്ത്യന്‍  മാതാപിതാക്കളുടെ പ്രാര്‍ത്ഥനയ്ക്ക് കാലാന്തരേ ചില പരിണാമങ്ങള്‍ വന്നിട്ടുണ്ട്. എഴുപതുകളുടെ ആദ്യം കുടിയേറി വന്ന ഇന്ത്യക്കാര്‍, "ദൈവമേ ദൈവഭയമുള്ള തറവാട്ടില്‍ പിറന്ന ഒരു കുട്ടിയെ/കുട്ടനെ എന്റെ മോന്/മോള്‍ക്ക്‌ കിട്ടണേ" എന്നായിരുന്നു. പിന്നീടത്‌ "അമേരിക്കകാരി/കാരന്‍ ആയാലും കുഴപ്പമില്ല പക്ഷെ വെള്ളക്കരനാകനെ" എന്നായി. ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര്‍ ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്. 

ഇപ്പറഞ്ഞ പ്രാര്‍ത്ഥനകള്‍ എന്റെ വീട്ടിലും നടക്കുന്നുണ്ട്. മലയോളം ആഗ്രഹിച്ചാല്‍ അല്ലെ കുന്നോളം കിട്ടൂ. അത് കൊണ്ട് ഞങ്ങള്‍ എഴുപതുകളിലെ മാതാപിതാക്കള്‍ പോലെ തറവാട്ട്‌കാരിയായ ഒരു കൊച്ചിന് വേണ്ടിയാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്ക് ഫലം കിട്ടുന്നുണ്ടോന്നു ഇടയ്ക്കിടക്ക് ടെസ്റ്റ്‌ ചെയ്യുന്നുമുണ്ട്. അത്തരം ഒരു ടെസ്റ്റ്‌ അമ്പേ പരാജയപെട്ടതാണ് സീന്‍ 

"എന്താടാ ഇന്ത്യന്‍ പെണ്ണുങ്ങള്‍ക്ക്‌ കൊഴപ്പം" ചെക്കന്റെ അമ്മയ്ക്ക് ദേഷ്യം വന്നു.

"കൊഴപ്പമോ?, എപ്പഴും കരഞ്ഞോണ്ട് ഇരിക്കുന്ന പെണ്ണുങ്ങളാണ് ഇന്ത്യയില്‍. ഇന്ത്യന്‍ ഷോ യില്‍ ഞാന്‍ കാണുന്നതല്ലേ " ചെക്കന്‍ നയം വ്യക്തമാക്കി 

ഓഹോ അതാണ് കാര്യം. മലയാളം പഠിപ്പിക്കാന്‍ മലയാളം സീരിയല്‍ കാണിച്ചാല്‍ മതിയെന്ന് വിചാരിച്ച ഞങ്ങളുടെ ബുദ്ധിയെ വേണം പറയാന്‍ ... നിറുത്തി സീരിയല്‍ കാഴ്ച നിറുത്തി 

Monday, May 31, 2010

ഭാവിയില് നിന്നൊരു കത്ത്.

ഇന്റെറ്നെറ്റില് അനാഥപ്രേതം പോലെ അലഞ്ഞു നടക്കുന്ന ഒട്ടനവധി മിം കള് ഉണ്ട്. അത്തരത്തില് ഒന്നീയെടെ കണ്ണില് പെട്ടു. അതിതാണ്; ഇരുപതു കൊല്ലം മുമ്പുള്ള നിനക്ക് നീ ഒരു എഴുത്തെഴുതുകയാണെങ്കില് എന്തെഴുതും. ?. അങ്ങനെയൊരു എഴുത്താണ് ഈ പോസ്റ്റ്. ഇരുപതുകൊല്കം മുന്പുള്ള പതിനഞ്ചുകാരനായ എനിക്കു ഞാന് എഴുതുന്ന എഴുത്ത്.


എത്രയും പ്രിയപ്പെട്ട കുട്ടന് അറിയാന്.

പത്താം ക്ളാസ്സ് കഴിഞ്ഞ് േവനല് അവധി അടിച്ചു പൊളിക്കുകയാണല്ലെ ?. റിസള്ട്ടു വന്നെന്നും, 535 മാറ്ക്കു നേടി സ്കൂള് ഫസ്റ്റായെന്നും അറിഞ്ഞു. അഭിനന്ദനങ്ങള്.!!!

വേറൊന്നും വിചാരിക്കരുത്. ഉപദേശിക്കുകയാണെന്നും കരുതരുത്. കുട്ടാ .. ഈ മാറ്ക്കിന് പ്രീഡിഗ്രി അഡ്മിഷനുള്ള മാനദണ്ധമെന്നല്ലാതെ പ്രത്യേകിച്ച് ഒരു അറ്ത്ഥവുമില്ല. ഭാവിയില് ഈ മാറ്ക്കു കൊണ്ട് നിനക്കൊരു ഗുണവും ഉണ്ടാകാന് പോകുന്നില്ല. അതു കൊണ്ട് അഹങ്കാരം അല്പം ശമിപ്പിച്ച്, കാലു നിലത്തുറപ്പിച്ച് നില്ക്കാന് ശ്രമിക്കൂ.

പിന്നെ, ഒട്ടുപാലു പെറുക്കാനും, തെങ്ങിനു വെള്ളം തിരിച്ചു വിടാനും ചാച്ചന് ആവശ്യപ്പെടുമ്പോള്‌ മുഖം കറുപ്പിക്കാതെ ചെയ്തുകൊടുക്കാന് നോക്കൂ. അമ്മച്ചിയുടെ ചെറിയ ചെറിയ ആവശ്യങ്ങള്; നെല്ലു കുത്തിച്ചു കൊണ്ടു വരുക. മീന് വെട്ടാന് സഹായിക്കുക, മല്ലി, മുളക് പൊടിക്കാന് സഹായിക്കുക, പശൂനെ അഴിച്ചുകെട്ടുക തുടങ്ങിയവ കണ്ടറിഞ്ഞു ചെയ്തു കൊടുക്കണം. ഇത്തരം ചെറിയ സഹായങ്ങള്‌ അവറ്കെന്തുമാത്രം വിലപ്പെട്ടതാണെന്നു കുട്ടനറിയില്ല. ഭാവിയില് ഒരു ചെറിയ സഹായം പോലും, കാശു കൊടുക്കാന് തയ്യാറയാല്പോലും, ലഭിക്കാതെ രണ്ടു കുട്ടികളെ വളറ്ത്താന് കഷ്ടപ്പെടുമ്പോള്‌ കുട്ടന്  മനസ്സിലാക്കും.

ഹോസ്റ്റലില് നിന്ന് പഠിക്കണമെന്നു പറഞ്ഞ് കുട്ടന്, ചാച്ചനും അമ്മച്ചിക്കും സ്വൈര്യം കൊടുക്കുന്നില്ലെന്നറിഞ്ഞു. മൂന്നു കുട്ടികളെ പഠിപ്പിക്കാന് എന്തുമാത്രം ചിലവുണ്ടെന്നു കുട്ടനറിയാമോ? ശരിയാണ്, ആ കുഗ്രാമത്തില് സൌകര്യങ്ങള് കുറവാണ്. ഈ അസൌകര്യങ്ങള്  നല്കുന്ന ലളിത ജിവിതം കുട്ടന് ഒരിക്കല് മിസ് ചെയ്യും. അന്നവ തിരിച്ചു വേണമെന്നാഗ്രഹിച്ചാല്പ്പോലും ലഭിച്ചെന്നു വരില്ല.

വൈകുന്നേരങ്ങളില് പള്ളിമുറി ക്ളബ്ബിലെ ചീട്ടു കളി ഒഴിവാക്കൂ. പുറത്ത് വോളിബോള്‌ കളിയ്ക്കാന് കൂടൂ. വായനശാലയില് നല്ല ബുക്കുകളുടെ ഒരു ശേഖരം വന്നിട്ടുണ്ട്. അവ ഉപയോഗിക്കാന് ശ്രമിക്കും, കൂടുതല് വായി്ക്കൂ.

നിറുത്തുന്നു, ഉപദേശങ്ങള് ഇഷ്ടമില്ലെന്നറിയാം !!!

എന്നു
ഭാവിയിലെ കുട്ടന്.

Friday, May 28, 2010

അമാനുഷിക കഴിവുള്ള കുട്ടി

മക്കളുടെ കഴിവുകള് പ്രദറ്ശിപ്പിക്കാന് മത്സരിക്കുന്ന ഒരു സുഹൃത് വലയത്തിലാണ് ഇന്നു ഞാന്. ശരിയാണ്, കുട്ടികളുടെ കഴിവുകള് പ്രോത്സാഹിപ്പിക്കണം. എന്നാല് ആഴ്ചയിലോ,  മാസത്തിലോ   സുഹൃത്തുക്കള് ഒത്തു കൂടുമ്പോള്‌, കഴിവു പ്രദറ്ശനം മാത്രമായാല് ബോറടിക്കും.

സ്വന്തം വീട്ടിലെ കക്കൂസില് പോണെങ്കില് പോലും ജി.പി.എസ് ഉപയോഗിക്കുന്ന അച്ഛന്റെ മകന്, ലോകത്തെവിടെയുള്ള രാജ്യവും മാപ്പില് നോക്കി പറയും. മൂന്നക്കം വരെയുള്ള സംഖ്യ വരെ മനക്കണക്കില് പറയുന്ന ഏഴു വയസ്സുകാരന്; അവനപ്പിയിട്ടാല് കഴുകണമെങ്കില് അവന്റമ്മ വരണം. എട്ടു വയസ്സായിട്ടും കൈകുടി നിറുത്താത്തവന് Procrastination ന്റെ സ്പെല്ലിങ്ങൊക്കെ മണി മണിയായി പറയും.

തല്ലിപ്പഴുപ്പിച്ചും, ഞെക്കിപ്പീച്ചിയും പിള്ളേരെക്കോണ്ടിത്തരണ പണി ചെയ്യിപ്പിക്കുന്ന എന്റെ സുഹൃത്തുക്കളെ കാണുമ്പോള്, സഹതാപം തോനന്നും.

അമാനുഷിക കഴിവുകളൊന്നും പ്രദറ്ശിപ്പിച്ചു തുടങ്ങിയിട്ടില്ലാത്ത എന്റെ മകന്റെ കഴിവുകേടില് അവന്റമ്മയ്ക്കു വിഷമം തോന്നിയെങ്കില് സ്വാഭാവികം.

"ദേ ഓരൊരുത്തറ് അവരുടെ മക്കളെ പഠിപ്പിച്ചു വലിയവരാക്കുമ്പോള്, നിങ്ങളിവിടെ വളിക്കഥകളും പറഞ്ഞോണ്ടിരുന്നോ"

{വളിക്കഥകളെന്നു അവള് പറഞ്ഞത് ഫാറ്ട് ജോക്സ് (Fart Jokes) എന്നു തറ്ജ്ജിമ ചെയ്തു വായിക്കുക. }

അങ്ങനെ മകനെകൊണ്ട് ഒരു ഷോ   ചെയ്യിക്കണമെന്ന പൊതു തത്വം അംഗീകരിക്കപ്പെട്ടു. മാപ്പു നോട്ടം, കണക്കു കൂട്ടല്, കേട്ടെഴുത്ത് തുടങ്ങിയ കലാപരിപാടികളില് പ്രാവീണ്യം തെളിയച്ചെവറ് ഉള്ള സ്ഥിഥിയ്ക്ക്, അധികം കോമ്പറ്റീഷന് ഇല്ലാത്ത ഇനമായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു.

* * * * * * * * * * * * * * * *

ഇവിടെ ചില സായിപ്പന്മാറ് അത്താഴത്തിനു മുന്പ്, വീട്ടിലെ മൂത്ത കുട്ടിയെകൊണ്ട് ഗ്രേയ്സ് പറയിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ഒരു ചെറിയ പ്രാറ്ത്ഥന. ദൈവമേ ഈ പുഴുങ്ങി വെച്ചിരിക്കുന്നതും, വെട്ടി അരിഞ്ഞ് ഉപ്പു തളിച്ചിട്ടിരിക്കുന്ന ചവറെല്ലാം തന്ന അങ്ങേയ്ക്കു നന്ദി; എന്ന ലൈനിലുള്ള ഒരു പ്രാറ്ത്ഥന. ഇതല്പം പരിഷ്കരിച്ച്, ലോക നന്മയ്ക്കു വേണ്ടിയുള്ള ഒരു പ്രാറ്ത്ഥനയും തിരുകി കയറ്റി, ഏതു മതസ്ഥറ്ക്കും സ്വീകാര്യമായ രീതിയിലുള്ള അവതരണവും, കസ്റ്റമൈസ് ചെയ്തു മകനെ പഠിപ്പിച്ചു.

"അതു മതി, അതു മതി ...  ", മകന്റമ്മയ്ക്കു വളരെ സന്തോഷം. മാത്രമല്ല; നിങ്ങളുടെ മക്കളൊക്കെ വലിയ ബുദധിമാന്മാരായിരിക്കാം, എന്നാല് എന്റെ മകനാണ്, ദൈവഭയം, അനുകമ്പ,  മുതലായ മാനുഷികഗുണങ്ങള് നിറഞ്ഞവന് എന്നൊരു "എളിമയും" ഇതില് ഫിറ്റ് ചെയ്യാന് പറ്റും.

 

* * * * * * * *

ചില മലയാളി, ഇന്ധ്യക്കാറ് സുഹൃത്തുക്കളുടെ കൂട്ടായ്മയില് ഈ ഗ്രേയ്സ് പ്രയോഗം ഏറ്റു. ഞാനും ഭാര്യയും എളിമകൊണ്ട് ഞെളിഞ്ഞു.

അങ്ങനെയിരിക്കെ ഒരു അമേരിക്കന് സായിപ്പു സുഹൃത്തിന്റെ വീട്ടില് അത്താഴത്തിനു ക്ഷണിച്ചു. സുഹൃത്തിന്േ പ്രായം ചെന്നാ മാതാപിതാക്കളും അന്നവിടെയുണ്ടായിരുന്നു.  കാറ്ന്നോരു മിന്നാരത്തിലെ തിലകനെ പോലെൊരു കരിംഭൂതം. കണ്ടാലറിയാം ഒരു മുരടന്. സാധാരണ ചുമ്മാ ചിരിച്ചു തമാശ പറഞ്ഞിരുന്ന സുഹൃത്തിനും ഒരു മുറുക്കം. കരിംഭൂതമുള്ളതു കൊണ്ടാടെയ് ഞാന് ഇതു പോലെ പെരുമാറുന്നതെന്നു രണ്ടു തവണ അവന് സ്വകാര്യമായി വന്നു ക്ഷമാപണം നടത്തിപ്പോയി.  അപ്പുറത്തെ മുറിയില് ഞങ്ങളുടെ മക്കള് വീഡിയോ   ഗെയിം കളിക്കുന്നു. അവിടെ നിന്നുയരുന്ന കോലാഹലങ്ങള്, കാറ്ന്നോരെ അലോസരപ്പെടുത്തുന്നുണ്ട്. മുഖം വിവറ്ണ്ണമാകുന്നതും, മീശ വിറയ്ക്കുന്നതൊക്കെയും നമുക്കു കാണാം. അന്തരീക്ഷം മൊത്തം  ഒരു കടുപ്പം, എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടി വീട്ടില്പ്പോയാല് മതിെയന്നായി.

ഭക്ഷണത്തിനു സമയമായി, എല്ലാവരും മേശയ്ക്കുരു വശവുമിരുന്നു. ബാപ്റ്റിസ്റ്റ് പാസ്റ്ററായ സുഹൃത്തിന്റെ അച്ഛന് കൊച്ചു മകനോട് ഗ്രേയ്സ് പറയാനാവശ്യപ്പെട്ടു. ആ ആറു വയസ്സുകാരന് ഒടക്കു റോളിലാണ്, എന്റെ മകനും അവനും ചേറ്ന്നു വീ കളിച്ചോണ്ടിരുന്നടത്തു നിന്നു നിറ്ബന്ധിച്ചു വിളിച്ചു കൊണ്ടു വന്നതിലുള്ള പ്രതിഷേധം. അനു നയിപ്പിക്കാനുള്ള അവന്റെ മാതാപിതാക്കളുടെ ശ്രമം വിഫലമായതോടെ സുഹൃത്ത് ഗ്രേയസ് പറയാനായി തുനിഞ്ഞു.

"എന്റെ മോന് പറയും" .. ഭാര്യ എളിമ നിറഞ്ഞ സ്വരത്തില് ഓഫറ് മുന്നോട്ടു വച്ചു.

"മോനേ കുട്ടാ ഗ്രേയ്സ് പറയൂ" ...

മകന് എതിറ്പ്പോന്നും പറഞ്ഞില്ല. കണ്ണുകളടച്ച് കൈകള് കൂപ്പി, തല കുനിച്ചു അവന് പ്രാറ്ത്ഥിച്ചു.

"Trick or treat smell my feat, give me something good to eat"

ഞാന് ചിരിയടക്കി തലയുയറ്ത്തി നോക്കുമ്പോള്‌, ചിരിയടക്കാന് പണിപ്പെടുന്ന സുഹൃത്തിനെയാണ് കണ്ടത്. കരിംഭൂതം ഗൌരവത്തിലിരിക്കുകയാണെ, പക്ഷെ ഒരു ചെറിയ ചിരി ഊറി വരുന്നത് നമുക്കു കാണാം. ചുരുങ്ങിയ സമയത്തിനുള്ളില് എല്ലാവരും പൊട്ടി ചിരിച്ചു പോയി, മഞ്ഞുരുകി; ഭക്ഷണ സമയം വളരെ ആനന്ദകരമായിരുന്നു.

െന്നു മനസ്സിലായി എന്റെ മോനും അതി മാനുഷന് തന്നെ.

 

 

 

 

Monday, February 22, 2010

ഒരു പിതാവിന്റ ചാരിതാറ്ത്ഥ്യം

അപ് സെല്ലിങ് എന്നത്, സെയില്സ്മാന്റെ വജ്രായുധമാണ്. ഉദാ: പിസ്സ മേടിക്കുന്നു, അവന് ബ്രെഡ് സ്റ്റിക്സും നമ്മളെ കെട്ടിയേപ്പിക്കും. ടി.വി വാങ്ങിയാല് അതിന്റെ കൂടെ വാറന്റി. എന്തിനേറെ പെട്രോള്‌ അടിക്കാന് ചെന്നാല് കൂടെ കാറ് വാഷോ, ഓയില് ചേഞ്ചോ നമ്മളെക്കോണ്ടു ചെയ്യിച്ചു കളയാന് ശ്രമിക്കും. നാമറിയാതെ നമ്മളെക്കൊണ്ടു നമുക്കു വേണ്ടാത്ത സാധനങ്ങള് മേടിപ്പിക്കുന്ന ഈ എം.ബി.എ ടെക്നിക്ക് അരോചകമായി തീറ്ന്നിരിക്കുന്നു.

വൈദ്യ രംഗവും മോശമല്ല, അവിടെയും ഉണ്ട് അപ് സെല്ലിങ്. AMA, FDA, CDC, ആ സ്റ്റഡി, മറ്റേ സ്റ്റഡി നിഷ്ക്കറ്ഷിക്കുന്നവ; എന്ന രീതിയില് അവതരിപ്പിക്കുമ്പോള്‌, "ആണോ ... എന്നാല് ൈഎക്കൂട്ടൊന്നെനിക്കും" എന്നു നമ്മള് പറഞ്ഞു പോകും.

മകനുണ്ടായപ്പോള്‌ നഴ്സ് ചോദിച്ചു,

"കുഞ്ഞിന് സറ്ക്കംസിഷന് ചെയ്യുന്നോ, ചെറിയ പ്രൊസീഡ്യറ് ആണ്, ഭാവിയില് യൂറിനറി ഇന്ഫെക്ഷനൊന്നും ഉണ്ടാകാതെ സഹായിക്കും"

"വേണ്ടാ" ബെസ്റ്റ് ബൈയിലെ സെയില്സ്മാനോടുപയോഗിക്കുന്ന അതേ മനസ്ഥിഥിയോടെ ഞാന് പറഞ്ഞു.

"വേണ്ടെങ്കി വേണ്ടാ .. കുടുംമ്പത്ത് ഈ പരിപാടി പതിവുണ്ടോ"

"അതെനിക്കറിയില്ല, എനിക്കും അനിയന്മാറ്ക്കും ചെയ്തിട്ടില്ല" ഞാന് അല്പം ചമ്മലോടെ പറഞ്ഞു.

"എന്നാല് വേണ്ടി വരില്ല, കൂടുമ്പത്ത് ആറ്ക്കും ചെയ്യാത്ത സ്ഥിഥിയ്ക് പുതിയ കീഴ്വഴക്കങ്ങള് ഉണ്ടാക്കണ്ട"

നെഴ്സമ്മ ഒന്നു നിറുത്തി മുഖത്ത് കൃസിതി നിറച്ച് തുടറ്ന്നു.

"ഒരു കണക്കിനു നല്ലതാ, പയ്യന് വലുതാകുമ്പോള്‌ വത്യസ്തമായ 'ആ' ഒന്നു കാണാനെങ്കിലും പെണ്കുട്ടികള് അറിഞ്ഞ് അടുത്തു കൂടും, ചെറുക്കനു "ആ" വിഭാഗത്തില് നല്ല ഭാഗ്യം ലഭിക്കും ... "

'മുഖമില്ലാത്തവരുടെ' ഇടയില് 'പൂറ്ണ്ണ മുഖത്തോടെ' മകന് വളരുന്നത് ആലോചിച്ച് ഞാന് പുളകം കൊണ്ടു. മകനു ഭാസുരമായ സെക്സ് ലൈഫ് നേടിക്കോടുത്ത ചാരിതാറ്ത്ഥ്യത്തോടെ ഞാന് കിടന്നുറങ്ങി.

ഒന്നുമല്ലേലും, നമുക്കു സാധിക്കാത്തത് മക്കളിലൂടെ നേടുയെടുക്കുകയെന്നുള്ളതല്ലെ എല്ലാ മാതാ പിതാക്കളുടെയും ലക്ഷ്യം !!!


Friday, February 19, 2010

നിഷ്കളങ്കമായ സത്യങ്ങള്

നാലു വയസ്സുകാരന് പുറത്ത് കളിക്കുന്നു. കൂടെ അവന്റ സമ പ്രായമായ കോബിയും കോബിയേക്കാള് മൂന്നു വയസ്സിനു മൂത്ത ചേച്ചി ഓഡ്രിയും. ഞാന് പുല്ലു വെട്ടണോ, പാത്രം കഴുകണോ എന്ന ഡയലമയില്, അകത്തേയ്ക്കോ പുറത്തേയ്ക്കോ എന്നു തീരുമാനമാകതെ വാതില് പടിയില്. കുട്ടികളുടെ സംസാരവും ശ്രദ്ധിക്കുന്നുണ്ട്.

കോബി, ഓഡ്രിയോടു ചോദിക്കുന്നു ... "Why is he black"

വിരമുള്ള ഓഡ്രി കോബിയെ തടയുന്നു, ആ ഏഴു വയസ്സുകാരിയുടെ മുഖം ക്ഷമാപൂറ്വ്വം എന്നിലേയ്കു തിരിഞ്ഞു; ഞാന് ഒന്നുമറിഞ്ഞില്ലെന്ന മട്ടില്, മകനിതിനെന്തു മറുപടി പറയുമെന്നറിയാന് വെറുതെ നിന്നു.

"I am not black, I am brown"

നാലുവയസ്സുകാരന്റെ മറുപടി ഉടനെ വന്നു ..

കറുപ്പിനോളം മോശമല്ല ബ്രൌണ് എന്നാണോ മകന് ധരിച്ചിരിക്കുന്നതെന്നറിയാന് രാത്രി അവനോടൊന്നു കൂടി സംസാരിച്ചു ..

"Acha, Koby doesn't know which is black and which is brown"

ഓഹ് അത്രയേ ഉള്ളൂ, കോബിയുടെ കളറ് തിരിച്ചറിയാനുള്ള അജ്ഞതയാണെന്നാണ് പാവം ധരിച്ചിരുന്നത്.

നമുക്കെതിരെയുള്ള വിമറ്ശനങ്ങളെ വിമറ്ശകന്റെ അജ്ഞതയായി കാണാനുള്ള കഴിവു ലോകം ആറ്ജ്ജിച്ചിരുന്നെങ്കില് .....

Thursday, February 18, 2010

അജ്ഞത

അജ്ഞതയില് ജീവിക്കുന്നതിന്റെ സുഖം ഭാര്യോടു ചോദിക്കണം

"ചേട്ടാ .. എന്റെ ഈമേയിലിന്റെ പാസ്വേറ്ഡ് എന്താ"

....

"ചേട്ടാ ... എന്റെ എ.ടി.എം പാസ്സ്വേറ്ഡ് എന്താ"

....

"ചേട്ടാ .... എന്റെ സോഷ്യല് സെക്ക്യൂരിറ്റി നമ്പറ് എന്താ"

......

"ചേട്ടാ ... നമ്മുടെ കാറ് ഫോറ്ഡ് അക്കോറ്ഡ് അല്ലേ"

.....

"ചേട്ടാ .. എന്റെ പാസ്സപ്പോറ്ട്ട് എവിടാ .."

....

"എന്റെ ഡിഗ്രീ സറ്ട്ടിഫിക്കറ്റ് കണ്ടോ"

....

ചില "ആവശ്യ" നിമിഷങ്ങളില് നമ്മുടെ ചോദ്യങ്ങള്ക്കുള്ള ഉത്തരം കോടെ നിങ്ങള് കേള്ക്കണം.

"ഡീ നിന്റ അവസാനത്തെ പിര്യഡ് എന്നായിരുന്നു"

"ആ .... എനിക്കറിയില്ല" ...

!!!!!

Thursday, December 3, 2009

മൊളസ്റ്റേഷന്

"തടി കൂടുന്നു ചേട്ടാ. ബി.എം.ൈഎ ഇന്ഡെക്സ് മുപ്പതു കടന്നു. മോറ്ബിഡ് ഒബീസ് ആകാന് ഇനി അധിക താമസമില്ല"

ഇതിപ്പോ എന്റെ വാമഭാഗം ഓറ്മ്മപ്പെടുത്തുന്നത് ആദ്യമായല്ല. കൂട്ടു കാരുടെ പഴയ കളിയാക്കലുകള് നിന്നു; ഇപ്പോള് ഒരു തരം ഭയം കലറ്ന്ന താക്കീതുകളായി മാറിയിരിക്കുന്നു.

"എനിക്കറിയാവുന്ന കര്യമാണ്, നാഴികയ്ക്കു നാല്പതു വട്ടം ഓറ്മ്മപ്പെടുത്തണമെന്നില്ല" എനിക്കു ദേഷ്യം വന്നു.

"ഇതുപോലെ അകാരണമായി തടി വെയ്ക്കുന്നവറ് കൊച്ചു നാളില് മൊളസ്റ്റ് ചെയ്യപ്പെട്ടിരിക്കുമെന്നൊരു പരീക്ഷണം തെളിയിച്ചിട്ടുണ്ട്. സത്യം പറ, നിങ്ങളെ ആരെങ്കിലും മൊളസ്റ്റ് ചെയ്തിട്ടുണ്ടോ" സ്വന്തം ഭറ്ത്താവിനെ തേജോവധം ചെയ്തിട്ടാണെങ്കിലും ശരി തടി കുറപ്പിച്ചിട്ടേ ഉള്ളൂ എന്നവള്ക്കു വാശി.

ഞാന്: "എന്റെ അറിവിലില്ല. പിന്നെ ഒരു പതിനഞ്ചു വയസ്സു തൊട്ടു സ്വയം മൊളസ്റ്റ് ചെയ്തിരുന്നു, ഇനി അതായിരിക്കുമോ കാരണം"

മുഖം കൂറ്പ്പിച്ചവള് എഴുന്നേറ്റു പോകുന്നത്, തത്കാലം രക്ഷപെട്ടെന്നൊരാശ്വാസത്തോടെ നൊക്കി ഞാന് ഇരുന്നു

Saturday, November 28, 2009

പുരുഷ മേധാവിത്വം

"ചേട്ടാ ഇതെങ്ങനെയുണ്ട് .."

ഒരടിപ്പോക്കമുള്ള ഒരു ചെരിപ്പുമിട്ടു വന്നിട്ട് പ്രിയ സഹധറ്മ്മിണി കുന്തക്കാലേല് തിരിഞ്ഞൊണ്ടു ചോദിച്ചു.

"നിനക്കിതിന്റെ പൊക്കത്തില് നിന്നും താഴേയ്ക്കു നോക്കുമ്പോള്‌ പേടിയാകില്ലേ ?". അവള് കേള്ക്കാനാഗ്രഹിച്ച ചോദ്യമല്ല ഞാന് ചോദിച്ചതെന്നു മുഖ ഭാവത്തില് നിന്നും മനസ്സിലായി.

"അതല്ല, എന്റെ വറ്ദ്ധിച്ച സെക്സ് അപ്പീല് നീ ശ്രദ്ധിച്ചില്ലേ". അവള് ചോദിച്ചു.

ശരിയാണ്, നിതംബ സൌന്ദര്യം കൂടിയിട്ടുണ്ട്. "ശരിയാ ട്ടോ കൂടിയിട്ടുണ്ട്" ഞാന് സമ്മതിച്ചു.

"ഇതു ഗൂച്ചിയാണ്, 540$ ന്റേതായിരുന്നു 300$ ന് കിട്ടി. ബ്ളാക് ഫ്രൈഡേ െസയിലായിരുന്നു".

നിതംബ ദറ്ശന നിറ്വൃതിയില് ലയിച്ചിരുന്ന ഞാന് ഒരു വെള്ളിടി പോലെയാണ് അത് കേട്ടത്.

"ഏ ... എത്രാ ...." ?

"ഇതു ഗൂച്ചിയാ ഇതില് കുറച്ചൊന്നും കിട്ടില്ല". സംഖ്യ പറയാതെ അവള് തന്ത്രപൂറ്വ്വം ഒഴിഞ്ഞുമാറി.

"ഡീ .. കശ്മലേ, ഗൂച്ചി പോലെ ഉള്ള കുത്തക കമ്പനികള് അവറ്ക്ക് പരസ്യത്തിനും മറ്റും ചിലവാകുന്ന ഓവറ് ഹെഡുകള് നമ്മളില് നിന്നുമീടാക്കുന്നത് കൊണ്ടാണ് ഇത്രയധികം കാശ്. അല്ലാതെ അതിന്റെ ഗുണനിലവാരവുമായി വിലയ്ക്ക് യാതൊരു ബന്ധവുമില്ല"

കോറ്പ്പറേറ്റുകള് തങ്ങളുടെ വില നിറ്ണ്ണയിക്കുന്നതിലെ സാമ്പത്തിക ശാസ്ത്രം വിവരിച്ച് ഒന്നു ഉത്ബോധിപ്പിക്കാന് ഒരു ശ്രമം ഞാന് നടത്തി നോക്കി.

"ഉം ഉം, കൊച്ചു വെളുപ്പാന്കാലത്തെഴുന്നേറ്റ് വരി നിന്ന് പെടാ വിലയ്ക് ൈഎ-ഫോണ് മേടിച്ചപ്പോളും, അതിന് പുതിയ മോഡലുകള് ഇറങ്ങുമ്പോള്‌ ഇറങ്ങുമ്പോള്‌ പോയി മേടിച്ചപ്പോളൂം. കഴിഞ്ഞ ആഴ്ച ഡ്രോയിഡ് ഫോണ് മേടിച്ചപ്പോഴും ഈ പാണ്ഢിത്യം ഉപയോഗിക്കുന്നതു കണ്ടില്ലല്ലോ .. എനിക്കും കൊച്ചുങ്ങള്ക്കും വല്ലതും മേടിക്കുമ്പോള് മാത്രം കുത്തകയായി, വാല്യൂ ഫോറ് മണി ആയി ... മണ്ണാങ്കട്ട"

"എടീ അത് .." ഞാന് പറയാന് വന്നത് മുഴുമിപ്പിക്കാന് സമ്മതിക്കാതെ അവള് തുടറ്ന്നു.

"നിങ്ങളെപ്പോലെ, മുടിയും ചീകാതെ, കൊച്ചു നിക്കറും ടീ ഷറ്ട്ടും ഇട്ട് പോകാവുന്ന ജോലി സ്ഥലമല്ല എന്റേത്. സ്ട്രിക്ട് ഫോറ്മ്മല്സ് ആണ്. മാത്രമല്ല, വല്ലപ്പോഴുമല്ലേ ഞാന് എനിക്കായി എന്തെങ്കിലും വാങ്ങുന്നുള്ളൂ."

പണി പാളിയെന്നെനിക്കു മനസ്സിലായി ..

"ആ പോട്ടെ നിന്റെയൊരിഷ്ടമല്ലേ .. അങ്ങനെ ആകട്ടെ. ഏതായാലും നീ തിരിഞ്ഞൊന്നു നിന്നേ, ആ മുന്നൂറു ഡോളറിന്റെ ചന്തി ഒന്നു കൂടെ കാണട്ടെ .."

തണുപ്പിക്കാന് ഒരു ശ്രമം എന്ന നിലയില് ഒരു തമാശ എറഞ്ഞു നോക്കി ... ഏറ്റില്ല.

"പോ അവിടുന്ന്. മനുഷ്യന്റെ എല്ലാ മൂഢും കളഞ്ഞു."

അവള് ഗൂച്ചി നിലത്തമറ്ത്തി ചവിട്ടി അകത്തേയ്ക്കു കയറിപ്പോയി.

Wednesday, November 25, 2009

താങ്ക്സ് ഗിവിംഗ്

"ഡാ ലോംഗ് വീക്കെന്റാ, നീ വരുന്നോ, കുടിച്ചു കുന്തം മറിയാം, വ്യാഴാഴ്ച തന്നെ ഇറങ്ങ്"

നാലു ദിവസം അവധി കിട്ടിയത് വിനയോഗിക്കാന് സുഹൃത്തിന്റെ പ്ളാന്, ഫോണിലൂടെ സ്നേഹനിറ്ഭരമായ ക്ഷണം

"വ്യാഴാഴ്ച എന്തായാലും പറ്റില്ല, നീ ഇങ്ങോട്ടിറങ്ങ്, ഞാന് ടറ്ക്കിയടങ്ങിയ ഒരു ഫുള്‌ താങ്കസ് ഗിവിംഗ് ഡിന്നറ് തരാം"

"ോ അത് ഞാനോറ്ത്തില്ല, കുഞ്ഞുനാളിലേയുള്ള ശീലമല്ലേ താങ്കസ് ഗിവിംഗൊക്കെ ആഘോഷിക്കുന്നത്. നാട്ടിലായിരുന്നപ്പോള്; അമ്മച്ചിയെങ്ങെനയാ ടറ്ക്കി ഗ്രില്ല് ചെയ്യുമോ അതോ ഡീപ് ൈഫ്ര ചെയ്യുമോ"

ഞാന് അഭിനവ സായിപ്പു ചമയുന്നു എന്നാണ് സുഹൃത്ത് ഉദ്ദേശിച്ചത്. അതിലവനു പുച്ഛം.

"ഹ ഹ അതല്ലടാ, നമ്മള് ഇതൊക്കെ ആഘോഷിക്കുന്നത്, പിള്ളേറ്ക്കു വേണ്ടിയാണ്. അവറ് സ്കൂളില് ചെല്ലുമ്പോള്‌ താങ്കസ് ഗിവിംഗ് ഹോളിഡെയസിനെന്തു ചെയതു എന്നു ചോദിച്ചാല്, സാധാരണ പോലെ കുത്തരി ച്ചോറുകൂട്ടി ചോറുണ്ടെന്നും, അപ്പന് വേറൊരുത്തന്റെ വീട്ടില് ചെന്നിരുന്നു കള്ളു കുടിച്ചെന്നും പറയണ്ടി വരുന്നത് എനിക്കിഷ്ടമല്ല"

"ഉം ഉം ..." സുഹൃത്തിന് യോജിക്കാന് കഴിയുന്നില്ല.

"ഞാന് വേറൊരു ഉദാഹരണം പറയാം.;നീ ഡെല്ഹിയില് ജീവിച്ചിരുന്നപ്പോള്‌ ഹോളി ആഘോഷിച്ചിരുന്നില്ലെ, അതുപോലെ തന്നെ കൂട്ടിയാല് മതി. നമ്മള് വേറൊരു നാട്ടില് ജീവിക്കുമ്പോള് അവിടുത്തെ ഒരു ചെറിയ അംശം നമ്മള് നമ്മളിലേയ്ക്ക് ആവാഹിക്കുന്നതില് തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം"

"എന്റെ പോന്നൂ ... ഞാന് വിട്ടു ... നീയെന്തോ ചെയ്യ്. ഞാന് വേറെ വല്ലോരേം കിട്ടുമോന്നു നോക്കട്ടെ" സുഹൃത്തിനു ദേഷ്യം വന്നു.

"നീ പീണങ്ങണ്ട, ഞാന് വെള്ളിയാഴ്ച രാവിലേ അങ്ങിറങ്ങിയേക്കാം"

"രാവിലെ വേണ്ട, അന്നു ബ്ളാക് ഫ്രൈഡേ ആണ്, രാവിലേ അഞ്ചു മണിക്ക് തന്നെ ഞങ്ങള് ഇറങ്ങൂം. അപ്പോഴെങ്കിലും ചെന്നു നിന്നാലേ ഏഴു മണിക്കു വാള്മാറ്ട്ട് തുറക്കുമ്പോള്‌ കയറാന് ഒക്കൂ"

"കണ്ടോ, ഞാന് ടറ്ക്കി ഡിന്നറ് വെക്കുന്നതില് നിനക്കു പുച്ഛം പക്ഷെ നിനക്കു ബ്ലാക് ഫ്രൈഡേ ആഘോഷിക്കാം"

സുഹൃത്തിന്റെ ഹിപ്പോക്രസ്സി തുറന്നു കാണിച്ചതില് അവനമറ്ഷം, ഇരുത്തി ഒരു മൂളലും അങ്ങേയ്ത്തലയ്ക്കല് നിന്നും "പോഡെയ് പോഡെയ്" എന്നൊരാട്ടും കിട്ടിയതോടെ ഞാന് ഫോണ് വച്ചു.

..........

അപ്പോള്‌ നിങ്ങള്ക്കും ഹാപ്പി താങ്ക്സ് ഗിവിംഗ്.

Tuesday, November 24, 2009

ഒരു ഇന്റെറ്വ്യൂ

ഒരിക്കല് പ്രശസ്തനാകുമ്പോള് എന്നെ ആരെങ്കിലും ഇന്ററ്വ്യൂ ചെയ്യുമ്പോള്‌ പറയാന് വച്ചിരിക്കുന്ന കാര്യങ്ങളാണ് ഇവ. തത്കാലം ചോദ്യവും ഉത്തരവും ഞാന് തന്നെ പറയാം, അതേ നിവൃത്തിയുള്ളൂ.

കുട്ടന് സാറ് വളരെ നാളായി അമേരിക്കയിലാണല്ലോ. അങ്ങ് അമേരിയ്ക്കയില് ചെയ്യാന് വെറുക്കപ്പെടുന്ന ഒരു കാര്യം പറയൂ


ഒക്കത്തൊരു കൈകുഞ്ഞും, തോളില് ഒരു ലേഡീസ് ബാഗും, കാലിന്റെ ഇടയില് തിരിഞ്ഞു കളിക്കുന്ന മൂന്നവയസ്സുകാരനുമായി; ഫിറ്റിങ് റൂമിലേയ്ക്കു കയറിപ്പോയ ഭാര്യയെ കാത്തു വെളിയില് നില്ക്കുന്നത്.


അപ്പോള് ഫെമിനിസ്റ്റായ ചോദ്യ കറ്ത്താവിന്റെ മുഖം കറക്കും.

കുട്ടന് സാറിപ്പോള്‌ സാധാരണ പുരുഷന്മാറ് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു. ഫിറ്റിങ് റൂമില് നിന്നും പുതിയ വസ്ത്രങ്ങള് ധരിച്ച് ഭാര്യ ഇറങ്ങി വരുമ്പോള്‌ അങ്ങേയ്ക്കൊരിക്കലും സന്തോഷം തോന്നിയിട്ടില്ല എന്നുണ്ടോ ?. അങ്ങനെ വരുമ്പോള്‌ ആ കാത്തു നില്പിനൊരു സുഖമില്ലേ? അപ്പോള്‌ ഇതിനെ വെറുക്കപ്പെട്ട ഒരു പ്രവൃത്തിയായി കൂട്ടാന് പറ്റില്ല. മറ്റൊന്നും അങ്ങേയ്ക്കോറ്മ്മ വരുന്നില്ലാ ?


ശരിയാണ്, ഞാന് നിഷേധിക്കുന്നില്ല. സുന്ദരിയായി അവള് ഇറങ്ങി വരുമ്പോള് ഞാന് സന്തോഷിക്കാറുണ്ട്. ഫ്രണ്ട് വ്യൂവും, ബാക്ക് വ്യൂവും ഒക്കെ കാണിച്ച് നമ്മളോട് അഭിപ്രായവും ആരാഞ്ഞ് അടുത്തത് ട്രൈ ചെയ്തു നോക്കാനായി അവള് അകത്തേയ്ക്കു കയറിപ്പോകും. അതു നോക്കി, പലപ്പോഴും, മറ്റൊരു ലോകത്തെന്നത്ു പോലെ ഞാന് നിന്നിട്ടുണ്ട്.

പിന്നെ പ്രജ്ഞ തിരിച്ചു കിട്ടുമ്പോഴാണ്, മൂന്നു വയസ്സുകാരനെ കാണാനില്ലല്ലോന്നു തിരിച്ചറിയുക. അപ്പോള്‌ ലേഡീസ് ബാഗും തോളില് തൂക്കി, ഒക്കത്തൊു കൈകുഞ്ഞിനെയും എടുത്ത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന, ബ്രെയിസറുകളുടെയും, പാന്റികളുടെയും, തോങ്ങുകളുടെയും ഇടയിലൂടെ മോനെ അന്വേഷിച്ചു നടക്കുന്നത്, ഞാന് തീറ്ത്തും വെറുക്കുന്ന ഒന്നാണ്.

Monday, November 23, 2009

ഒളിച്ചു കേട്ടത്

വാട്ടറ് കൂളറില് നിന്നും വെള്ളമെടുത്തു കൊണ്ടിരുന്നപ്പോള്‌, ഒളിച്ചു കേട്ടത്.

"I can't stand that guy, you know the Indian guy .. Raj .. he stinks"

ഒരു മദാമ്മ മറ്റൊരുത്തിയോടു പറയുന്നു .

മറ്റവള് : "I know, he smells curry all over .."

ഒോഹൊ സമാധാനം, അപ്പോള് രാജേട്ടന് മദാമ്മയുടെ അടുത്തിരുന്നു കീഴ് ശ്വാസം വിട്ടതല്ല, വസ്ത്രത്തില് നിന്നും നല്ല മസാലക്കൂട്ടിന്റെ മണമടിച്ചതിന്റെ പരാതിയാണ്.

ഒരു മുറി അപ്പാറ്ട്ടമെന്റില്, അതും മുഴുവന് സമയവും അടച്ചിട്ടിരിക്കുന്ന അപ്പാറ്ട്മെന്റില് വസ്ത്രങ്ങള്ക്കു മണം പിടിക്കുമെന്നത് സ്വാഭാവികം. ദയവു ചെയ്തു, ആ ഹോണ്ടാ അക്കോറ്ഡിലോ, കൊറോളയിലോ, ഒരു ഫിബ്രീസ് വാങ്ങി വയ്ക്കു. എന്നിട്ടു കാറില് നിന്നിറങ്ങുന്നതിനു മുന്പ് മേലാസകലം പൂശൂ.